വെഞ്ഞാറമൂട്:തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കിളിമാനൂർ ഡിവിഷൻ അംഗവും, മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ദീപ അനിലിനെ വാമനാപുരം അസംബ്ലി മണ്ഡലത്തിലേക്ക് പരിഗണിക്കുന്നു, ഈ കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കിളിമാനൂർ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ മൂന്ന് പഞ്ചായത്തുകളും, ഇടതുപക്ഷം മേൽക്കൈ നേടിയപ്പോഴും, ജില്ലാ പഞ്ചായത്തിൽ സീറ്റ് നിലനിർത്താൻ ആയതും, മുൻപ് വെഞ്ഞാറമൂട് ജില്ലാ പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വാമനാപുരം മണ്ഡലവുമായി അടുത്ത ബന്ധം പുലർത്തുന്നതും, മഹിളകൾക്ക് നിയമസഭയിൽ കൂടുതൽ പ്രാധാന്യം നൽകണമെന്ന എ ഐ സി സി തീരുമാനവും മഹിളാ കോൺഗ്രസിന്റെ ആവശ്യങ്ങളുമൊക്കെ പരിഗണിക്കുമ്പോൾ, ദീപ അനിലിന് സാധ്യതയെറുന്നു, കോൺഗ്രസിന്റെ വനിത ശബ്ദമായി ചാനൽ ചർച്ചകളിലും, സമരമുഖങ്ങളിലും കാണുന്ന ദീപഅനിലിനാണ് തിരുവനന്തപുരം ജില്ലയിലെ വനിതകളിൽ പ്രമുഖ പരിഗണന നൽകുന്നത്, കോൺഗ്രസിന്റെ ആദ്യകാല നേതാവായിരുന്ന തങ്കപ്പൻപിള്ളയുടെ മകളായ ദീപ കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയ രംഗത്ത് വരുന്നത്, കുടുംബവുമൊത്ത് പ്രവാസജീവിതം തുടങ്ങിയപ്പോഴും കോൺഗ്രസിന്റെ പ്രവാസി സംഘടനയ്ക്ക് ആദ്യമായി ഇന്ത്യക്ക് പുറത്ത് മഹിളകളെ സംഘടിപ്പിച്ച് ഇൻകാസ് ദുബായിയുടെ പ്രഥമ വനിത പ്രസിഡണ്ടായി, ദുബായ് ഇൻകാസിന്റെ കരുത്തുറ്റ വൈസ് പ്രസിഡണ്ട് ആയും സേവനം അനുഷ്ഠിച്ചു, പ്രവാസത്തിൽ നിന്നും തിരിച്ചുവന്ന് മുഴുവൻ സമയ പാർട്ടി പ്രവർത്തകയാവുകയായിരുന്നു, ഹിന്ദിയിലും ഹിസ്റ്ററിയിലും ബിരുദാനന്ദ ബിരുദം നേടിയ ഈ വനിതാ നേതാവ്, തെലുങ്കാനയുടെ നിയമസഭ ഇലക്ഷന് ദേശീയ മഹിളാ കോൺഗ്രസിന്റെ ഒബ്സെർവർ ആയി മികച്ച പ്രവർത്തനം കാഴ്ച വെച്ചിരുന്നു,Aicc യുടെ ട്രിനിങ് ഡിപ്പാർട്മെന്റ് സംഘട്ടിപ്പിച്ച നേതൃത്വസംഗം എന്ന മൂന്ന് മാസത്തെ ട്രെയ്നിങ് പൂർത്തികരിച്ച ദീപ അനിൽ രാഹുൽ ഗാന്ധിയുടെ ദുബായ് പരിപാടിയിലെ സംഘടകാരിൽ മുഖ്യസ്ഥാനത്തു ഉണ്ടായിരുന്നു, ദീപ കോവിഡ് കാലത്ത് ആറ്റിങ്ങൽ കെയർ എന്ന പ്രസ്ഥാനതിലൂടെ പ്രവാസികൾക്ക് താങ്ങായി ആറ്റിങ്ങൽ എംപിയുടെ മനുഷ്യകാരുണ്യപ്രവർത്തനത്തിൽ സജിവമായിരുന്നു